
മുൻകാല തമിഴ് ചലച്ചിത്രനടനും, രാഷ്ട്രീയ പ്രവര്‍ത്തകനുമായ വിജയകാന്തിനെ ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചെന്നൈയിലെ ഒരു സ്വാകര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് (ബുധനാഴ്ച) പുലർച്ചെ മൂന്നിനാണ് അദ്ദേഹത്തെ കുടുംബാംഗങ്ങൾ ചേർന്ന് ആശുപത്രിയിലെത്തിച്ചതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആശുപത്രി വൃത്തങ്ങൾ അദ്ദേഹത്തിന്‍റെ ആരോഗ്യ നിലയിലെ പുരോഗതി ഉടൻ പുറത്തുവിടുമെന്നാണ് അറിയുന്നത്. ആരോഗ്യ നില മോശമായതിനാൽ കുറച്ചുനാളായി അദ്ദേഹം പൊതുവേദികളിൽ എത്തിയിരുന്നില്ല.
ദേശീയ മുർപോക്ക് ദ്രാവിഡ കഴകം പാര്‍ട്ടിയുടെ സ്ഥാപകനും ചെയർമാനുമായ അദ്ദേഹത്തിന് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊവിഡ് ബാധിച്ചിരുന്നു. കുറച്ചുനാള്‍ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞശേഷം കൊവിഡ് മാറിയതോടെ അദ്ദേഹത്തെ അന്ന് ഡിസ്ചാർജ് ചെയ്തിരുന്ന. എങ്കിലും മറ്റ് ആരോഗ്യ പ്രശ്നങ്ങളുണ്ടായിരുന്നു.
Also Read:
ശ്വാസതടസ്സത്തോടൊപ്പം മറ്റ് ആരോഗ്യപ്രശ്നങ്ങളുമുണ്ടെന്നാണ് സൂചന. സ്ഥിരമായി നടത്താറുള്ള ഹെൽത്ത് ചെക്കപ്പിനായാണ് അദ്ദഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളതെന്ന് പാർട്ടി പുറത്തിറക്കിയ പത്രക്കുറിപ്പിൽ അറിയിച്ചിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന്‍റെ ആരോഗ്യ സ്ഥിതിയെ കുറിച്ച് ആശുപത്രി അധികൃതർ ഇതുവരെ മറ്റ് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയകാന്തിന്റെ ഭാര്യയും ഡിഎംഡികെ ട്രഷററുമായി പ്രേമലത വൃന്ദാചലം സീറ്റില്‍ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. ടിടിവി ദിനകരന്റെ എഎംഎംകെയുമായിട്ടായിരുന്നു വിജയകാന്തിന്റെ പാര്‍ട്ടി സഖ്യമുണ്ടാക്കിയരുന്നത്.
Also Read:
കെ എന്‍ സ്വാമിയുടെയും ശ്രീമതിയുടെയും മകനായി 1952 ഓഗസ്ത് 25ന് മധുരയില്‍ ജനിച്ച അദ്ദേഹം 1980കളില്‍ തമിഴ് ചലച്ചിത്രരംഗത്ത് ശ്രദ്ധേയ ആക്ഷന്‍ നായകനായി തിളങ്ങിയരിരുന്നു. അമ്മന്‍ കോവില്‍ കിഴക്കാലെ, വൈദേഹി കാത്തിരുന്താല്‍, ചിന്ന ഗൗണ്ടര്‍, വല്ലരസു ക്യാപ്റ്റന്‍ പ്രഭാകരന്‍ തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുള്ള അദ്ദേഹം 2005 സെപ്റ്റംബര്‍ 14നാണ് ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡി എം ഡി കെ)എന്ന രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചത്.
Also Watch :
വിജയകാന്തിന് ശ്വാസതടസ്സം; ആരോഗ്യ നില വഷളായതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചത് പുലർച്ചെ മൂന്നിന്
Reviewed by Sachin Biju
on
May 19, 2021
Rating:
No comments: